Source:en.mercopress.com |
ലാറ്റിനമേരിക്കയലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡൻഡ്
എൈക്യരാഷ്ട സഭയിൽ ബ്രസീലിനുവേണ്ടി ശബ്ദമുയർത്തിയ
ആദ്യ സ്ത്രി
ഗറില്ലാപോരാട്ടങ്ങളിലൂടെ ലോകം ശ്രദ്ധിച്ച പോരാളി
"THE
MOST POPULAR POLITICIAN ON THE EARTH " എന്ന പ്രശംസ ബരാക്ക് ഒബാമ യിൽ നിന്നും കിട്ടിയ രാഷ്ടീയക്കാരി.
ഇങ്ങനെ വിശേഷങ്ങൾ ഏറെയുണ്ട് ദിൽമ റൂസഫിന്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ദിൽമ 19 താം വയസ്സിൽ തന്നെ ഇടതുപക്ഷചിന്താധാരയിൽ ആകൃഷ്ടയായി. ഇടതുപക്ഷാഭിമുഖ്യമുള്ള രചനകൾ നടത്തുകയും ചെയ്തു.1964 ൽ സേച്ഛാധിപത്യ പട്ടാള ഭരണത്തിനെതിരെ ഭരണ അട്ടിമറിക്ക് ശ്രമിച്ച്തിന് പോലീസ് അറസ്റ്റു ചെയ്തു.22 ദിവസം കസ്റ്റടിയിൽ വെച്ച് ക്രൂരമായ് പീഢിക്കപെട്ട ദിൽമയെ അട്ടിമറികുറ്റം ചുമത്തി 3 വർഷം ജയിലടച്ചു.
1972 ൽ ജയിൽ മോചിതയായതിനെ തുടർന്നു ഡെമോക്രാറ്റിക്ക് ലേബർ പാർട്ടിയിൽ അംഗമാവുകയും 30 വർഷത്തോളം ഇതിൽ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
Source:www.cbc.ca |
2000 ൽ പാർട്ടിയുമായ് അഭിപ്രായവ്യത്യാസമുണ്ടാകുകയും പാർട്ടിവിട്ട് വർക്കേഴ്സ് പാർട്ടിയിൽ അംഗമായി.
മികച്ച സാമ്പത്തിക വിദഗ്ദ്ധ കൂടിയായ ദിൽമ രാജ്യത്തെ ഓയിൽ കമ്പനിയായ പെട്രോബ്രാസിന്റെ ഡയറക്ക്ട്രർ ആയി. ഇക്കാലത്ത് ബ്രസിലിന്റെ സാമ്പത്തിക വളർച്ചയിൽ ചലനാത്മകമായ മാറ്റങ്ങൾ ഉണ്ടായി.
2002 ൽ ലുല ഡ സിൽവ ഭരണത്തിൻ കീഴിൽ ഊർജ്ജവകുപ്പ് ഏറ്റെടുത്തതോടെ രാഷ്ടീയ ജീവിതത്തിന്റെ ഗതിമാറി. 2005 വരെ ഈ വകുപ്പ് കൈകാര്യം ചെയ്ത ദിൽമ തന്റെ രാഷ്ട്രീയകാഴ്ചപ്പാട് മാർക്ക്സിസത്തിൽ നിന്നും പ്രായോഗിക മുതലാളിത്തത്തിലേക്ക് മാറ്റി.നിരവധി നിക്ഷേപ സൗഹൃദനയങ്ങൾ നടപ്പിലാക്കുകയും ചെയ്തു.
2005 ൽ നിലവിലുള്ള ലുല സർക്കാറിലെ ജോസ്ഡിർക്യു അഴിമതി ആരോപണത്തിൽ പെട്ട് പുറത്തായപ്പോൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥ വിഭാഗത്തിലേക്ക് മാറി. തുടർച്ചയായ് 3 തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണഘടന അനുവദിക്കാത്തതിനാൽ പ്രസിഡൻഡ് ലുല ദിൽമയെ തന്റെ പിൻഗാമിയാക്കി. 2010 ൽ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട അവർ 56% വോട്ടുനേടി വിജയിച്ചു. 2011 ജനുവരി 1 ന് രാജ്യത്തിന്റെ 36 മത്തെ പ്രസിഡൻഡായി.
Source:www.novinite.com |
ബ്രസീലിലെ ഉരുക്കു വനിത എന്നറിയപ്പടുന്ന
ദിൽമ റൂസഫ് മാരക അർബുദത്തെപോലും തന്റെ മനോധൈര്യത്താൽ പോരുതി തോൽപ്പിച്ചു.തന്റെ കരുത്തും
ഭരണനൈപുണ്യവും കോണ്ട് ഏതൊരു സ്ത്രീക്കും അഭിമാനിക്കാവുന്ന പേരായി മാറുകയാണ് ദിൽമ റൂസഫ്
No comments:
Post a Comment