ലോകത്തെ മുൻനിര സോഷ്യൽ നെറ്റ് വർക്കിങ്ങ് സ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ
ടൈം മാഗസിൻ കണ്ടെത്തിയ ലോകത്തെ സ്വാധീനിക്കാൻ കഴിയുന്ന
100 പേരിൽ ഒരാൾ.
ഹാർവേർഡ് കോളേജിലെ മികച്ച വിദ്യാർത്ഥിനി.
സാമ്പത്തിക ശാസ്ത്രത്തിൽ ഏറ്റവും കഴിവ്തെളിയിക്കുന്ന വിദ്യാർത്ഥിക്കുള്ള ജോൺ. എഛ് വില്ല്യം പുരസ്ക്കാര ജേതാവ്
പഠിച്ച എല്ലാ ക്ലാസിലും ഒന്നാമൻ
ഈ വിശേഷണങ്ങൾ ഒക്കെ ചെന്നെത്തി നിൽക്കുന്നത് ഷറിൻ സാൻഡ്ബർഗ്ഗ് എന്ന 44 കാരിയിലാണ്.
സൗഹൃദ കൂട്ടായ്മയിലൂടെ ലോകമനസ്സുകളെ പരസ്പരം ബന്ധിപ്പിക്കാൻ കഠിന പ്രയത്നവും അർപ്പണ മനോഭാവവുംകുടിയേതീരു.സോഷ്യൽ നെറ്റ് വർക്കിങ്ങിലൂടെ വിപ്ലവങ്ങളും ഭരണമാറ്റങ്ങളും ഇക്കാലത്ത്നടക്കുന്നു.
1969 ൽ വാഷിങ്ടണ്ണിൽ ജനിച്ച ഷറിന്റെ അച്ഛൻ നേത്രരോഗവിദഗ്ദനും അമ്മ ഫ്രഞ്ച് ടീച്ചററും ആയിരുന്നു.
ക്ലാസിൽ എന്നും ഒന്നാം റാങ്ക് നേടിയ ഷറിൻ 1987 ൽ ഹാർവേർഡ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനം. 1995 ൽ ഹാർവേർഡ് ബിസിനസ്സ് സ്കൂളിൽ എം.ബി.എ നേടി.തുടർന്നു എം.സി.കിൻസി & കമ്പനിയിൽ മേനേജ്മെന്റ് കൺസൾടന്റായി. 2001 ൽ ഗൂഗിളിൽ ചേരുകയും തുടർന്നു അതിന്റെ ഓൺലൈൻ സെയിൽ & ഓപ്പറേറ്റിങ് വിങ്ങിന്റെ വൈസ്പ്രസിഡന്റ്.
2007 ലെ ക്രിസ്മസ് പാർട്ടി ഷെറിന്റെ ജീവിതത്തിലും നക്ഷത്രത്തിളക്കമേകി.ആ പാർട്ടിയിൽ വെച്ചാണ് ഫെയ്സ്ബുക്കിന്റെ പ്രാരംഭ സ്ഥാപകരിൽ ഒരാളായ മാർക്ക് സെക്കർബർഗ്ഗിനെ പരിചയപ്പെടുന്നത്.ഈ സൗഹൃദം ഷറിൽ സാൻബർഗ്ഗിനെ ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റർ വരെ എത്തിച്ചു.
ഫെയ്സ്ബുക്കിൽ എത്തിയ ഷെറിന്റെ മുന്നിലെ ഏറ്റവും വലിയ ദൗത്യം കമ്പനിയെ എങ്ങനെ ലാഭത്തിൽ എത്തിക്കണം എന്നതായിരുന്നു. സ്ഥിരോത്സാഹവും പ്രയത്നവും ഒരുമിച്ചപ്പോൾ മികച്ച പരസ്യങ്ങളിലൂടെയും മറ്റും കമ്പനി ലാഭത്തിലെത്തി. ഇന്ന് ഫെയ്സ്ബുക്കിന്റെ നല്ലൊരു ശതമാനം ഓഹരി കൈവശമുള്ല ഷറിൽ ന്റെ മാസശമ്പളം 300000 ഡോളറാണ്.
2012 ൽഫെയ്സ് ബുക്കിന്റെ ബോർഡ് ഓഫ് ഡയറക്ടറായി.ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത കൂടിയാണ് ഷെറിൽ.24 ലാം വയസ്സിൽ വിവാഹിതയായെങ്കിലും ഒരു വർഷം മാത്രമേ ആ ബന്ധം നിലനിന്നുള്ളു. 2004 ൽ ഡേവിഡ് ഗോൾഡ് വിവാഹം ചെയ്ത ഷെറിൽ ന് അഡ് ലി, ജോൾ സാൻഡ് ബർഗ്ഗ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.