Friday 21 June 2013

ദിൽമ റൂസഫ്


Source:en.mercopress.com
ലാറ്റിനമേരിക്കയലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡൻഡ്

എൈക്യരാഷ്ട സഭയിൽ ബ്രസീലിനുവേണ്ടി ശബ്ദമുയർത്തിയ
ആദ്യ സ്ത്രി

ഗറില്ലാപോരാട്ടങ്ങളിലൂടെ ലോകം ശ്രദ്ധിച്ച  പോരാളി

"THE MOST POPULAR POLITICIAN ON THE EARTH " എന്ന പ്രശംസ ബരാക്ക് ഒബാമ യിൽ നിന്നും കിട്ടിയ  രാഷ്ടീയക്കാരി.

ഇങ്ങനെ വിശേഷങ്ങൾ ഏറെയുണ്ട് ദിൽമ റൂസഫിന്.

പട്ടം താണുപിളള

Source:www.stateofkerala.in
അധികാരത്തിലേറിയ മൂന്നുതവണയും പാതിവഴി എത്തും മുമ്പ് പിന്തിരിയാൻ നിർബന്ധിതനായിത്തീർന്ന ആളാണ് പട്ടം താണുപിള്ള. തിരുവിതാംകൂറിന്റെ ഒന്നാമത്തെ 'പ്രധാനമന്ത്രി' യായി സ്ഥാനമേറ്റ അദ്ദേഹം ആറുമാസത്തിനുള്ളിൽ അധികാരം വിട്ട് ഇറങ്ങിപ്പോയി.
തിരുവിതാംകൂർ-കൊച്ചിയുടെ മുഖ്യമന്ത്രി എന്ന നിലയിൽ രാജ്യത്തെ ആദ്യ ന്യൂനപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയ അദ്ദേഹം പതിനൊന്നു മാസമേ ആ പദവിയിൽ ഇരുന്നുള്ളൂ. പിന്നെ കേരളത്തിൽ ഒരു കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന് രണ്ടുവർഷം കഴിഞ്ഞപ്പോൾ മുന്നോട്ടു പോകുക തീരെ അസാധ്യമായി.

ഷറിൽ സാൻ‍‍ഡ്ബർഗ്ഗ്


Source:http://en.wikipedia.org
ലോകത്തെ മുൻനിര സോഷ്യൽ നെറ്റ് വർക്കിങ്ങ് സ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ

ടൈം മാഗസിൻ കണ്ടെത്തിയ ലോകത്തെ സ്വാധീനിക്കാൻ കഴിയുന്ന
100 പേരിൽ ഒരാൾ.

ഹാർവേർഡ് കോളേജിലെ  മികച്ച  വിദ്യാർത്ഥിനി.

സാമ്പത്തിക ശാസ്ത്രത്തിൽ ഏറ്റവും കഴിവ്തെളിയിക്കുന്ന വിദ്യാർത്ഥിക്കുള്ള ജോൺ. എഛ് വില്ല്യം പുരസ്ക്കാര ജേതാവ്

പഠിച്ച എല്ലാ ക്ലാസിലും ഒന്നാമൻ

വിശേഷണങ്ങൾ ഒക്കെ ചെന്നെത്തി നിൽക്കുന്നത് ഷറിൻ സാൻഡ്ബർഗ്ഗ് എന്ന 44 കാരിയിലാണ്.

സൗഹൃദ കൂട്ടായ്മയിലൂടെ ലോകമനസ്സുകളെ പരസ്പരം ബന്ധിപ്പിക്കാൻ കഠിന പ്രയത്നവും അർപ്പണ മനോഭാവവുംകുടിയേതീരു.സോഷ്യൽ നെറ്റ് വർക്കിങ്ങിലൂടെ വിപ്ലവങ്ങളും ഭരണമാറ്റങ്ങളും  ഇക്കാലത്ത്നടക്കുന്നു.
1969 വാഷിങ്ടണ്ണിൽ ജനിച്ച ഷറിന്റെ അച്ഛൻ നേത്രരോഗവിദഗ്ദനും അമ്മ ഫ്ര‍‍ഞ്ച് ടീച്ചററും ആയിരുന്നു.

ക്ലാസിൽ എന്നും ഒന്നാം റാങ്ക് നേടിയ ഷറിൻ 1987 ഹാർവേർഡ് കോളേജിൽ  സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനം. 1995 ഹാർവേർഡ് ബിസിനസ്സ് സ്കൂളിൽ എം.ബി. നേടി.തുടർന്നു എം.സി.കിൻസി & കമ്പനിയിൽ  മേനേജ്മെന്റ് കൺസൾടന്റായി. 2001 ഗൂഗിളിൽ ചേരുകയും തുടർന്നു അതിന്റെ ഓൺലൈൻ സെയിൽ & ഓപ്പറേറ്റിങ് വിങ്ങിന്റെ വൈസ്പ്രസിഡന്റ്.

2007 ലെ ക്രിസ്മസ് പാർട്ടി ഷെറിന്റെ ജീവിതത്തിലും നക്ഷത്രത്തിളക്കമേകി. പാർട്ടിയിൽ വെച്ചാണ് ഫെയ്സ്ബുക്കിന്റെ  പ്രാരംഭ സ്ഥാപകരിൽ ഒരാളായ മാർക്ക് സെക്കർബർഗ്ഗിനെ പരിചയപ്പെടുന്നത്. സൗഹൃദം ഷറിൽ സാൻബർഗ്ഗിനെ ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റർ വരെ എത്തിച്ചു.

ഫെയ്സ്ബുക്കിൽ എത്തിയ ഷെറിന്റെ മുന്നിലെ ഏറ്റവും വലിയ ദൗത്യം കമ്പനിയെ എങ്ങനെ ലാഭത്തിൽ എത്തിക്കണം എന്നതായിരുന്നു. സ്ഥിരോത്സാഹവും പ്രയത്നവും ഒരുമിച്ചപ്പോൾ മികച്ച പരസ്യങ്ങളിലൂടെയും മറ്റും കമ്പനി ലാഭത്തിലെത്തി. ഇന്ന് ഫെയ്സ്ബുക്കിന്റെ നല്ലൊരു ശതമാനം ഓഹരി കൈവശമുള്ല ഷറിൽ ന്റെ മാസശമ്പളം 300000 ഡോളറാണ്.

2012 ൽഫെയ്സ് ബുക്കിന്റെ ബോർഡ് ഓഫ് ഡയറക്ടറായി. സ്ഥാനത്ത് എത്തുന്ന ആദ്യ വനിത കൂടിയാണ് ഷെറിൽ.24 ലാം വയസ്സിൽ  വിവാഹിതയായെങ്കിലും  ഒരു വർഷം മാത്രമേ ബന്ധം നിലനിന്നുള്ളു. 2004  ഡേവിഡ് ഗോൾഡ് വിവാഹം ചെയ്ത ഷെറിൽ ന് അഡ് ലി, ജോൾ സാൻഡ് ബർഗ്ഗ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്