അമോര്‍
സംവിധാനം : മൈക്കിള്‍ ഹാങ്കെ
ഭാഷ : ഫ്രഞ്ച്
കമ്പോളസിനിമകള്‍ പലപ്പോഴും മുഖം തിരക്കുന്ന മേഖലയാണ് വാര്‍ദ്ധക്യത്തിലെ ഏകാന്തതയും, പ്രണയവും. എന്നാല്‍ അമോര്‍ ആവിഷ്‌കരിക്കുന്നത്് തിരക്കുപിടിച്ച ജീവിതത്തില്‍ തകരപാത്രം പോലെ ഉപേക്ഷിക്കപ്പെടുന്നവരുടെ ജീവിതത്തെയാണ്. ജോര്‍ജസ്, ആനി എന്നിവര്‍ സംഗീതജ്ഞരായ ദമ്പതിമാരാണ്. പ്രണയവും സംഗീതവും ഇഴചേര്‍ത്ത് മുന്നോട്ടു പോകവെ പക്ഷാഘാതം ഒരു യാഥാര്‍ത്ഥ്യമായി ആനിയെ പിടികൂടുന്നു.
ഒരേ സമയം ഭാര്യയോടുള്ള അധമ്യമായ പ്രണയവും അതിനേക്കാളുപരി കിടപ്പിലായ പ്രയതമായുടെ മരണവും കാംക്ഷിക്കുന്ന ജോര്‍ജസിന്റെ നിസ്സായതയും പ്രേക്ഷകനെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ഒര് ഫഌറ്റിനുള്ളില്‍ മാത്രം ചിത്രീകരിച്ച ചിത്രത്തിലെ ഒര് ഷോട്ടുപോലും വിരസമാവുന്നില്ല. അളന്നുമുറിച്ച ഷോര്‍ട്ടുകളും, പാശ്ചാതലസംഗീതവും, അഭിനയതികവും ഈ സിനിമയെ വ്യത്യസ്തമാക്കുന്നു.
ബിയോണ്ട് ദ ഹില്‍സ്
സംവിധാനം : കൃസ്റ്റിന്‍മ്യുങ്
കൃസ്ത്യന്‍ മതത്തിന്റെ യാഥാസ്ഥിതികത്വത്തില്‍ എരിഞ്ഞടങ്ങുന്ന സ്ത്രീ ജീവിതങ്ങളെയാണ് ഈ ചലചിത്രം പ്രമേയമാക്കുന്നത്. വോയിജിതയും അലീനയും ഒര് അനാഥലയത്തില്‍ ഒരുമിച്ചു വളര്‍ന്നവരാണ്. പിന്നീട് വോയിചിത ഒരു യാഥാസ്ഥിക കന്യാസ്ത്രീമഠത്തില്‍ അഭയം തേടുകയും അലീന ജര്‍മ്മനിയിലേക്ക് കുടിയേറുതയും ചെയ്യുന്നു. എന്നാല്‍ അലീനയ്ക്ക് വോയിചിതയെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൂട്ടുകാരിയെ ഒപ്പം കൂട്ടാന്‍ താലപര്യപ്പെടുന്നു. എന്നാല്‍ കന്യാസ്ത്രീമഠത്തിലെ അവളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അതിനെതിരെ ചേദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു
. പൗരോഹിത്യത്തിനെതിരേയുള്ള യുവതിയായ അലീനയുടെ ചോദ്യങ്ങളെ അവര്‍ ഭ്രാന്തായി ചിത്രീകരിക്കുകയും പീഢനങ്ങള്‍ ഏല്‍പ്പിക്കകയും ചെയ്യുന്നു. സ്വപ്‌നങ്ങളും പ്രതീക്ഷകളും കൊണ്ട് വീര്‍പ്പുമുട്ടുന്ന മനസ്സുകള്‍ ദൈവത്തിന്റെ പേരില്‍ കൊല്ലാകൊല ചെയ്യുന്ന കഴ്ച ഈ ചിത്രത്തില്‍ ഭംഗിയായി ആവിഷ്‌കരിക്കുന്നു. ഇതിന്റെ സൂചനയായി ചിത്രത്തില്‍ കുറെ കരിഞ്ഞുതുടങ്ങിയ ചെടിയുടെ ചിത്രം മനസ്സിന്റെ വരള്‍ച്ച എത്രമാത്രമെന്ന് സൂചിപ്പിക്കുന്നു.
എന്തിന്റെ പേരിലാണെങ്കിലും സ്ത്രീക്ക് കാലാകാലങ്ങളില്‍ അനുഭിക്കേണ്ടുന്ന സ്വാതന്ത്യവും, വികാരവും നിഷേധിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന പ്രക്ഷുബ്ധാവസ്ഥ ഈ ചിത്രത്തില്‍ മുഴുനീളെ അനുവാചകനെ അസ്വസ്ഥമാക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ ലോകത്തുടനീളം പൗരോഹിത്യം അടിച്ചേല്‍പ്പിക്കുന്ന പീഢനങ്ങളെ തുറന്നുകാട്ടുന്നതില്‍ ഈ ചിത്രം വിജയിക്കുന്നു.
വിത്ത് യു വിത്തൗട്ട് യു
സംവിധാനം : പ്രസന്ന വിത്തനജെ
രാജ്യം : ശ്രീലങ്ക
തമിഴ് വംശജരുടെ അരക്ഷിതാവസ്ഥയും ശ്രീലങ്കയുടെ സമകാലിക രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചലചിത്രമാണിത്. 1876 ല്‍ ദസ്‌തെയോ വിസ്്കി എഴുതിയ 'ദ മീക്ക് വണ്‍' എന്ന ചെറുകഥയെ വംശീയ കലാപത്താല്‍ മുറിവേറ്റ ശ്രീലങ്കന്‍ പശ്ചത്‌ലത്തിലേക്ക്പു നര്‍ആവ്ഷ്‌കരിക്കുകയാണിവിടെ. സരത് സിരി എന്ന ശ്രീലങ്കന്‍ തദ്ദേശിയ യുവാവും തമിഴ് വംശജയായ ഈശ്വരിയും തമ്മില്‍ അടുക്കുന്നു. തമിഴ് വിമതര്‍ സര്‍ക്കര്‍ സൈന്യവുമായി പോരാടുന്ന വടക്കന്‍ ശ്രീലങ്കയില്‍ നിന്നു മകളുടെ സുരക്ഷ കരുതിയാണ് ഈശ്വരിയെ അച്ഛനമ്മമാര്‍ ബന്ധുക്കളുടെ അടുത്തേക്ക് അയച്ചത്. തമിഴ് വംശജര്‍ ശ്രീലങ്കയില്‍ നേരിടുന്ന നിലനില്‍പ്പിന്റേയും സ്വത്വത്തിന്റേയും പ്രതിസന്ധികള്‍ ഈശ്വരിയിലൂടെ സംവിധായിക കാഴ്ചയെ തന്നെ മുറിവേല്‍ക്കിക്കപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നു.
കല്ല്യാണം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് തമിഴ്‌വംശജര്‍ക്ക് നേരേ പോരാടിയ ഉദ്യോഗസ്ഥനാണെന്ന് അവളറിയുന്നത്. വംശീയ കലാപത്തിലൂടെ തന്റെ പ്രിയ സഹോദരനേയും കുടുംബത്തേയും തന്നെ നഷ്ടപ്പെട്ട അവള്‍ക്ക് ഇത് അംഗീകരിക്കാനാവുന്നില്ല. ഗര്‍ഭിണിയായ അവള്‍ തന്നെ ഭര്‍ത്താവ് ചതിച്ചതാണെന്ന് സംശയിക്കുന്നു. എന്നാല്‍ സരത്സിരി തന്റെ ഭൂതകാലം മറന്ന് പുതിയ ജീവിതത്തെ പ്രതീക്ഷയോടെ നോക്കികാണാന്‍ തുടങ്ങിയിരിക്കുകയും ചെയ്തിരുന്നു. തന്റെ പ്രണയം സത്യമാണെന്ന് അവളെ ബോധ്യപ്പെടുത്താന്‍ അവന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഈ ബന്ധം തന്റെ സ്വത്വത്തെ പരിഹസിക്കുന്ന രീതിയിലാണെന്ന ഈശ്വരിക്ക് തോന്നുകയും അവളതില്‍ നീറിപ്പുകയുകയും ചെയ്യുന്നു. തന്റെ ആത്മാഹൂതിയിലൂടെ വംശസ്‌നേഹം എത്ര ആഴത്തിലാണെന്ന് തുറന്നു കാട്ടുന്നുണ്ട്. കൂടാതെ പശ്ചാതലദൃശ്യങ്ങളിലുടനീളമുള്ള നീലനിറം പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും ശ്രീലങ്കന്‍ സ്വപ്‌നങ്ങളെ പ്രേക്ഷകനുമുന്നില്‍ വരച്ചുകാട്ടുന്നതില്‍ സംവിധായിക വിജയിക്കുന്നു.
ദ റിപ്പന്റന്‍സ്
സംവിധാനം : മെസാക് അലോചെ
രാജ്യം : അല്‍ജീരിയ
ഇസ്ലാം തീവ്രവാദം പലതരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഈ കാലത്ത് മുസ്ലീം രാജ്യമായ അല്‍ജീരിയായുടെ രാഷ്ട്രീയവും അരക്ഷിതജീവിതാവസ്ഥയും തുറന്നുകാട്ടുന്നതാണ് ഈ ചിത്രം. ജിഹാദിന്റെ പേരില്‍ ഒരിക്കല്‍ തീവ്രവാദിയായി മാറിയ റാഷിദ് എന്ന ചെറുപ്പക്കാരന് അതുപേക്ഷിച്ച് നാട്ടില്‍ വന്ന് കുടുംബത്തോടൊപ്പം താമസിക്കാന്‍ ആഗ്രഹമുണ്ടാവുന്നു. എന്നാല്‍ നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് അവന്റെ കുറ്റകൃത്യങ്ങള്‍ മുഴുവന്‍ മായ്ച് കളഞ്ഞ് മാപ്പുകൊടുക്കാന്‍ കഴിയാതെ വരുന്നു. സഹജീവികളോടുള്ള സ്‌നേഹവും ഇടക്കിടെ നിമിഷനേരം കൊണ്ട് വന്നുപോകുന്ന പെണ്‍കുട്ടിയും, അവളോടു തോന്നുന്ന സ്‌നേഹവും റാഷിദിന്റെ ഹൃദയത്തെ സ്വാധിനിക്കുന്നു. ഇവയൊക്കെ താന്‍ ജിഹാദിയായപ്പോള്‍ നടത്തിയ അക്രമണങ്ങളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനമ്മമാരോടുണ്ടാവുന്ന അനുകമ്പയിലോട്ടുമാറുന്നു.
മകള്‍ കൊല്ലപ്പെട്ടു എന്ന് അതുവരെ വിശ്വസിക്കാതിരുന്ന അച്ഛനമ്മമാര്‍ക്ക് അവളെ അടക്കം ചെയ്ത സ്ഥലം കാണിച്ചുകൊടുക്കാന്‍ റാഷിദ് തയ്യാറാവുന്നു. വളരെ പ്രയാസപ്പെട്ട് അവിടെ എത്തി മകളുടെ കുഴിമാടം അന്ത്യചുംബനം നെല്‍കുമ്പോള്‍ കേള്‍ക്കുന്ന മൂന്ന് വെടിയൊച്ചയിലൂടെ ചിത്രം പൂര്‍ണമാവുന്നു. മൂന്നു ജിഹാദികളെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രം എത്രമാസാന്തരമുണ്ടായാലും ജിഹാദിവേരുകള്‍ പൂര്‍ണമായി പിഴുതുമാറ്റാന്‍ കഴിയാതെ ചുറ്റിപിണഞ്ഞ് കിടക്കുകയാണെന്ന് ചിത്രം വ്യക്തമാക്കുന്നു. ഇത് അല്‍ജീരിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കാലതാമസം ഉണ്ടവും എന്നതിന്റെ സൂചന കൂടിയാണ്. മൊത്തം ജനസംഖ്യുടെ 99 % വും സുന്നിമുസ്ലീങ്ങള്‍ ഉള്ള രാജ്യമായിട്ടും ജിഹാദും ഇസ്ലാം തീവ്രവാദവും എന്തുകൊണ്ടിത്ര ശക്തമാവുന്നു എന്ന ചോദ്യം കൂടി പ്രേക്ഷകനില്‍ അവശേഷിക്കുന്നു.
ഇവാന്‍സ് വുമണ്‍
സംവിധാനം : ഫ്രാന്‍സിസ്‌ക സില്‍വ
രാജ്യം : സ്പാനിഷ്
സ്ത്രീയ്ക്ക് അവളാഗ്രഹിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ അവളില്‍ ഉണ്ടാവുന്ന അവസ്ഥാന്തരവും ഏകാന്തതയും ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ ചലചിത്രത്തിലൂടെ സംവിധായിക. കുട്ടിക്കാലം മുതല്‍ മറ്റൊരാളുടെ വീട്ടുതടങ്കലില്‍ കഴിയേണ്ടിവരുന്നവരാണ് നതാലിയ എന്ന പെണ്‍കുട്ടി. കൗമാരത്തിന്റെ തീഷ്ണവികാരങ്ങള്‍ പേറുന്ന അവള്‍ക്ക് അത് പ്രകടിപ്പിക്കാന്‍ ഇടുങ്ങിയ മുറിയല്ലാതെ മറ്റൊന്നില്ല. സ്വാതന്ത്യദാഹവും പ്രണയവും അവളിലെ സ്‌ത്രൈണത വല്ലത്തൊരു ഭാവമായിമാറുന്നു
.
കൂടെ താമസിക്കുന്ന ആളിനും ലൈംഗികത ഒരാവശ്യവും അനിവാര്യതയുമായി മാറുന്നുണ്ടെങ്കിലും അതുപലപ്പോഴും അടക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ സ്ത്രീക്കും പുരഷനും നിഷേധിക്കാന്‍ കഴിയാത്ത ലൈംഗീകത അവര്‍ക്കിടയിലും സംഭവിക്കുന്നു. ലൈഗിക തൃഷ്ണകളെ അമര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കും തോറും ഉണ്ടാവുന്ന പ്രക്ഷുദ്ധാവസ്ഥ ഈ ചിത്രത്തില്‍ വളരെ മനോഹരമായി അവതരിപ്പിക്കുന്നു.
നോസ് വെമോസ് പാപ്പ
സംവിധനം : ലൂക്കാ കരിറാസ്
രാജ്യം : മെക്‌സികോ
ഒരച്ഛനും മകളും തമ്മിലുള്ള അഭേദ്യമായ ഹൃദയബന്ധത്തിന്റെ കഥ പറയുന്നതാണ് ഈ ചലചിത്രം. പിലാര്‍ എന്ന യുവതിയുടെ സുഖവും സ്വപ്‌നവുമെല്ലാം അച്ഛന്റെ ചിറകിന്റെ ചൂടെറ്റുകൊണ്ടാണ് വളരുന്നത് എന്നാല്‍ അവര്‍ക്കിടയിലേക്ക് മരണം നിശബ്ദമായി കടന്ന വന്നപ്പോള്‍ അതവളെ വല്ലാതെ ഉലക്കുന്നു. തന്റെ ലോകം പെട്ടന്ന് ചുരുങ്ങിപോകുന്നതായി അവള്‍ക്ക് തോന്നുന്നു. വര്‍ത്തമാനവും ഭൂതകാലവും ഒന്നാകാന്‍ തുടങ്ങുകയും തനിക്ക് ചുറ്റും വേറൊരു ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തന്റെ നഷ്ടബോധവും ഏകാന്തതയും വന്നുനിറയുന്നത് പിലാറിനെ അവതരിപ്പിച്ച നടി വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. അച്ഛന്റെ മണത്തിനും സംസാരത്തിനുമായി അവള്‍ ഒരു ഭവനാ ലോകം തന്നെ സൃഷ്ടിക്കുമ്പോള്‍ അവളിലെ ഏകാന്തതയും ഗൃഹാതുരത്വവും നമ്മളിലൂടെ വ്യാപിപ്പിക്കാന്‍ സംവിധായകന് കഴിയുന്നു.
ആകാശത്തിന്റെ നിറം
സംവിധാനം : ഡോ. ബിജു
രാജ്യം : ഇന്ത്യ
കച്ചവടസിനിമയുടെ വഴിയില്‍ നിന്നു മാറി കലാമൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു ചിത്രങ്ങള്‍ സമ്മനിക്കുന്ന സംവിധായകനാണ് ഡോ. ബിജു. സൈറ, രാമന്‍, വീട്ടിലേക്കുള്ള വഴി തുടങ്ങിയ മികച്ച ചിത്രങ്ങള്‍ക്കുശേഷം സംവിധാനം ചെയ്ത ചിത്രമാണിത്. ആന്റമാന്‍നികോബാര്‍ ദ്വീപുകളിലെ നാലുപേരുടെ കഥപറയുകായാണ് ഈ ചിത്രം. ഒറ്റ തിരിഞ്ഞ ദ്വീപില്‍ കഴിയുന്ന വൃദ്ധന്‍ തന്റെ മോട്ടോര്‍ ബോട്ടില്‍ അടുത്തുള്ള നഗരത്തില്‍ കരകൗശലവസ്തുക്കള്‍ വില്‍ക്കാന്‍ മാസത്തില്‍ എത്താറുണ്ട്.
ഒരിക്കല്‍ യുവാവായ ഒരു പിടിച്ചുപറിക്കാരാന്‍ വൃദ്ധന്റെ ബോട്ടില്‍ അകപ്പെടുന്നു. ശാന്തനായ വൃദ്ധന്റെ ദ്വീപില്‍ എത്തിപ്പെടുന്നിടത്ത് കഥയാകെ മാറിമറിയുന്നു. അവിടെ കാണുന്ന വ്യത്യസ്തമായ ജീവിതം പിടിച്ചു പറിക്കാരന്റെ ജീവിതത്തെ സ്വാധീനിക്കുന്നു. കഥാപത്രങ്ങള്‍ക്ക് പേരുകള്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ദൈര്‍ഘ്യമെറിയ സംഭാഷണങ്ങള്‍ക്കുപകരം ദൃശ്യസാധ്യത പരമാവധി ഉപയോഗപ്പെടുത്തി എന്നതും എടുത്തുപറയേണ്ടതമാണ്.
മലയാള സിനിമയിലെ കഥാകഥനശൈലീമാറ്റത്തിന്റെ പുതിയ പരീക്ഷണങ്ങളായി ഇത്തരം നവാഗതരുടെ ചിത്രങ്ങള്‍ മാറുമ്പോള്‍ ലോകസിനിമ പുതുതലമുറക്കാരില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് ബോധ്യമാവും.
സിസ്റ്റര്‍
സംവിധാനം : ഉര്‍സുലാ മെര്‍
രാജ്യം : ഫ്രാന്‍സ്
ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലാന്റ്. വികസിതരാജ്യങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയും കുടുംബബന്ധങ്ങളുടെ ശിഥിലീകരണവും പ്രമേയമാക്കിയുള്ളതാണ് ഈ ചിത്രം. സൈമണ്‍ അവന്റെ സഹോദരിയും കൂടി ജീവിക്കാന്‍ വേണ്ടി നടത്തുന് മോഷണങ്ങളിലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് കൂട്ടികൊണ്ടുപോകുകയാണ് സംവിധായകന്‍. മഞ്ഞുമലകളിലൂടെ ചാടാനുള്ള സ്‌കീ ലിഫ്റ്റുകള്‍ ആഡംബരപൂര്‍ണമായ സ്‌കീ കേന്ദ്രത്തില്‍ എത്തിക്കലാണ് സൈമണിന്റെ ജോലി
. ഇതിനിടയില്‍ അവന്‍ വിനോദസഞ്ചാരികളുടെ വസ്തുക്കള്‍ മോഷ്ടിച്ച് വില്‍ക്കുന്ന ഇവര്‍ക്കിടയിലേക്ക് ബ്രിട്ടീഷുകാരനായ കുടിലബുദ്ധിക്കാരന്‍ എത്തുന്നതോടെ ചേച്ചിയും അനിയനും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിലുകള്‍ ഉണ്ടാവുന്നു. സൈമണ്‍ തന്റെ സഹോദരിയെ ചേച്ചിയായും അമ്മയായും സുഹൃത്തായും മാറി മാറിക്കാണാന്‍ ആഗ്രഹിക്കുന്നു. ചേച്ചിയെ കെട്ടിപ്പിടിച്ചുറങ്ങാന്‍ എത്ര പണം വേണം എന്ന് ചോദിക്കുന്ന സൈമണ്‍ സമ്പന്ന രാഷ്ട്രങ്ങളിലെ കുടുംബബന്ധങ്ങളുടെ ശിഥീകരണത്തിനും സ്‌നേഹരാഹിത്യത്തിനും ഉദാഹരണമാണ്.
ദ റിംങ്
സംവിധായകന്‍ : ആല്‍ഫ്രഡ് ഹിച്ച് കോക്
രാജ്യം : യുനൈറ്റഡ് കിങ്ഡം
സസ്പന്‍സ് സിനിമകളുടെ ആചാര്യനായ ഹിച്ച്‌കേക്കിന്റെ നാലാമത്തെ നിശബ്ദചിത്രമാണ് 1927 പുറത്തിറങ്ങിയ ദ റിങ്. ലോകത്ത് സിനിമയെ രൂപപ്പെടുത്തുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ചയാളാണ് സംവിധായകന്‍. ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദം സന്നിവേശിപ്പിക്കാന്‍ കഴിയാതിരുന്ന കാലത്ത് എടുത്ത ഈ ചിത്രം ചലചിത്രലോകത്ത് ഇന്നും കാഴ്ച്ചയുടെ വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
കായിക പ്രകടനം നടത്തുന്ന സംഘത്തിലെ രണ്ടുപേരാണ് മാബലും ജാക്കും. ഇവര്‍ തമ്മിലുള്ള വിവാഹം നിശ്ചയിക്കപ്പെട്ടതുമാണ്. എന്നാല്‍ ഇവര്‍ക്കിടയിലേക്ക് ആസ്‌ത്രേലിയന്‍ ബോക്‌സിങ് ചാമ്പ്യന്‍ ബോബ്‌കോര്‍ബി എത്തുന്നതോടെ രംഗങ്ങള്‍ മാറി മറയുന്നു. ബോക്‌സിങില്‍ ജാക്കിനെ പരാജയപ്പെടുത്തി ബോബ് മാബലിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ മൂന്നുപേര്‍ക്കുമിടയില്‍ ഉണ്ടാവുന്ന തീവ്രവും രസകരവുമായ പ്രണയ നിമിഷങ്ങള്‍ പ്രേക്ഷകന് ആകാംഷയും അമ്പരപ്പും സൃഷ്ടിക്കുന്നു. ദുര്‍ബലകഥാപാത്രങ്ങളെ അവതരിപ്പിച്ച രംഗത്ത് വരുന്ന സഹനടന്മാര്‍ക്ക് പോലും കഥാഗതിയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നുണ്ട്. റിംങ് എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം ബോക്‌സിംങ് റിംങ്, വിവാഹമോതിരം, സമ്മാനമായി മേബിന് കിട്ടുന്ന വള എന്നിവ ചിത്രത്തിലെ ദ്വയാര്‍ത്ഥങ്ങളെ സൂചിപ്പിക്കുന്നു. സാങ്കേതിക വിദ്യ ഇന്നത്തെ പോലെ വളര്‍ന്നിട്ടില്ലാത്ത കാലത്ത് എടുത്ത ഈ ചിത്രം എഡിറ്റിംങിലും ദൃശ്യചാരുതയിലും കാണിക്കുന്ന വൈദഗ്ദ്യം എടുത്തുപറയേണ്ടതുതന്നെയാണ്. അതുകൊണ്ടൊക്കെത്തന്നെ നിശബ്ദ ചിത്രമാണിതെന്ന് ഒരിക്കാല്‍ പോലും പ്രേക്ഷകന് തോന്നാത്തവിധം അവതരിപ്പിക്കാന്‍ സംവിധായകന് കഴിയുന്നു.
മാന്‍ ഓഫ്ഫ്ലവേര്‍സ്
സംവിധാനം : പോള്‍ കോക്‌സ്
രാജ്യം : ഓസ്‌ട്രേലിയ
സിനിമയുടെ പൂര്‍ണതയ്ക്ക് ഏതറ്റം വരെ പോകാനും യാതോരുവിധ വിട്ടുവീഴ്ചകളും നടത്താന്‍ ഇഷ്ടപ്പെടാത്ത സംവിധായകനാണ് പോല്‍ . സൗന്ദര്യവും സംഗീതവും ആരാധിക്കുന്ന ഏകാകിയായ ചാള്‍സ് ബ്രമര്‍ എന്ന മധ്യവയസ്‌കന്റെ ജീവിതം ഈ ചിത്രത്തിലൂടെ മറനീക്കി പുറത്തുവരുന്നു. നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ ശ്രമിക്കുന്ന ബ്രമര്‍
സൗന്ദര്യാരാധനയുടെ തന്റെ ഭയങ്ങളെ നേരിടാന്‍ വിഫല ശ്രമം നടത്തുന്നു.
പേയിന്റിങ്ങുകളും ശില്പങ്ങളും അപൂര്‍വങ്ങളായ പൂക്കളും ശേഖരിക്കലാണ് ബ്രമറിന്റെ പണി. ഇതിലൊക്കെവിചിത്രമാണ് അദ്ദേഹത്തിന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട ഇഷ്ടങ്ങള്‍. മോഡലായ ലിസയെ സംഗീതത്തിന്റെ പശ്ചാതലത്തില്‍ നിര്‍ത്തി പടിപടിയായി അവള്‍ നഗ്നയാവുന്നത് കാണുന്നത് അദ്ദേഹത്തിന്റെ വിനോദമാണ്. പക്ഷെ ഒരിക്കല്‍പോലും അവളെ കടന്നുപിടിക്കാന്‍ അയള്‍ ശ്രമിക്കുന്നില്ല. അവള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുണ്ടാകുന്ന പ്രതിസന്ധികളെ അദ്ദേഹം ഭയക്കുന്നു. ഏകാന്തതയും ഭയവും ലൈംഗീകാസംതൃപ്തിയും മറികടക്കാന്‍ നമ്മള്‍ക്കിടയില്‍ ധാരാളം വഴികളുണ്ട്. എന്നാലിതില്‍ സൗന്ദര്യരാധനയെ കൂടി ഉള്‍പ്പെടുത്താമെന്ന് ബ്രമര്‍ എന്ന കഥാപാത്രത്തിലൂടെ സംവിധായകന്‍ തെളിയിക്കുന്നു.