Thursday 9 May 2013

കെ .എസ് .ആർ .ടി .സി .പെൻഷൻ വൈകുന്നു


Source:iamjk.in
കെ .എസ് .ആർ .ടി .സി  യിൽ യഥാസമയം പെൻഷൻ വിതരണം ചെയ്യാതിരിക്കുന്നത് പെൻഷൻ കാരെ വലയ്ക്കുന്നു .കഴിഞ്ഞ നാലഞ്ചു മാസങ്ങളായ് യഥാസമയം പെൻഷൻ കിട്ടാത്തത് ആയിരക്കണ ക്കിനു രൂപ ചികിത്സക്കും മരുന്നിനും വേണ്ടിവരുന്ന വൃദ്ധരായ പെൻഷൻ കാരെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നു .
  
ഇതു ക്രൂര വിനോദവും മനുഷ്യാവകാശ ലംഘനവും ആണെന്ന് ട്രാൻസ്പോർട്ട് പെൻഷ നേഴ്സ് വെൽഫെയർ അസ്സോസ്സിയേഷ്യൻ പ്രസ്താവിച്ചു .കഴിഞ്ഞ നാലഞ്ചു മാസങ്ങലായ് ഗതാഗത വകുപ്പിന് സ്വതന്ത്ര ചുമതലയുള്ള ഒരു ഒരു മന്ത്രി പോലും എല്ലാ ഇല്ല .നാഥനില്ല കളരി ആയി കൊണ്ടിരിക്കുന്ന കെ .എസ് .ആർ .ടി .സിപെൻഷൻ കാരോടുള്ള മനുഷ്യത്വ രഹിതമായ നടപടികൾക്ക് അറുതി വരുത്തണമെന്നും അഴിമതിയും സ്വജന പക്ഷപാതവും അന്വേഷിക്കണമെന്നും ,എല്ലാ മാസവും ആദ്യ ആഴ്ച്ച തന്നെ ആ മാസത്തെ പെൻഷൻ വിതരണം ചെയ്യണമെന്നും അസ്സോസ്സിയേഷ്യൻ ഭാരവാഹികൾ മുഖ്യ മന്ത്രി യോടും സർക്കാരിനോടും വാർത്ത‍ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .

Wednesday 1 May 2013

പോരാട്ടത്തിന്റെ 1 2 7 വർഷങ്ങൾ


Source:reallystopthetories-votesnp.webs.com

നൂറ്റി ഇരുപത്തേഴു വർഷങ്ങൾക്കുമുൻപ് ആരംഭിച്ച തൊഴിലാളി സമരങ്ങളുടെ ഈ വേലിയേ റ്റ ത്തിന്റെയും ഇറക്കതിന്റെയും ചരിത്രം പരിശോധിക്കുന്ന പുതു തലമുറക്ക് ആദ്യകാലങ്ങളിൽ തൊഴിലാളികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ എത്ര നിസ്സാരമാണെന്നു തോന്നിയേക്കാം . എട്ടു മണിക്കൂർ പ്രവത്തി സമയതിനുവേണ്ടി ഇത്ര വ വമ്പിച്ച സമരങ്ങളും ത്യാഗങ്ങളും ആവശ്യമായിരുന്നോ എന്നും സംശയം തോന്നിയേക്കാം .എന്നാൽ വ്യാവസായിക വിപ്ലവത്തിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ട് ആദ്യകാലത്ത് തൊഴിലാളികളെ ഫാക്ടറി വളപ്പിൽ ഉള്ള കൂടാരത്തിൽ തന്നെ കുടുംബസമേതം  താമസിപ്പിച്ചു പ്രവർത്തി സമയം എന്നൊന്നുമില്ലതെപണിയെടുപ്പിച്ചിരുന്നു പതിനാലും പതിനെട്ടും മണിക്കുറുകളോളം സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജോലി ചെയ്യാൻ നിർബന്ധിതരായി .

       
             ഇത്തരം അനീതിക്കെതിരായ സർവ്വ ദേശീയ പോരാട്ടത്തിന്റെ ഒരു ഉയർന്ന ഘട്ടമാണ് അമേരിക്കയിലെ ചിക്കാഗോയിൽ 1 8 8 6 മെയ്‌ 1 നു കാണാൻ കഴിഞ്ഞത് .പ്രവർത്തി സമയം എട്ടു മണിക്കൂർ ആക്കി മാറ്റുക എന്നതായിരുന്നു നാഷണൽ ലേബർ യുണിയൻ ആരംഭിച്ച തൊഴിലാളി സമരത്തിന്റെ അവശ്യം .ഈ പോരാട്ടത്തിന്റെ സിരാകേന്ദ്രം മോട്ടോർ വാഹന വ്യവസായത്തിന്റെ അടിസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഡിട്രോയിട്ടിനു സമീപത്തുള്ള ചിക്കാഗോ നഗരമായിരുന്നു .
  


           എട്ടുമണിക്കൂർ തൊഴിൽ സമയമെന്ന അവശ്യം അംഗീകരിച്ചു കൊടുത്താൽ അത് തങ്ങളുടെ ലാഭത്തെ എങനെ ബാധിക്കുമെന്നും അതിന്റെ രാജ്യ വ്യാപകമായ ഭവിഷത്തുകൾ എന്തയിരിക്കുമെന്നും വ്യക്തമായ ധാരണ ഉള്ള മുതലാളിമാർ ഈ സമരത്തെ അടിച്ചൊതുക്കാൻ തുടങ്ങി .ഇതേ തുടർന്ന് ചിക്കാഗോയിലുള്ള ഹേ മാർക്കറ്റിൽ വെടിവേയ്പുണ്ടാകുകയും അതിന്റെ ഭാഗമായി സണ്‍ സ് , സ്പെസ് ,ഫിഷർ ,എഗൽ എന്നി നാലു സമര നേതാക്കളെ ഭരണകൂ ടം തൂക്കിലെറ്റി .

                       


           
source:www.history.com
പക്ഷെ മുതലാളി മാരുടെ വിജയം താൽകാലികം മാത്രമായിരുന്നു .അമേരിക്കയിലെയും ,യൂറോപ്പിലെയും ,ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉള്ള തൊഴിലാളികൾ ചിക്കാഗോയിൽ ഉയർന്നു കേട്ട മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴക്കാൻ തുടങ്ങി .ഇതേ തുടർന്ന് എല്ലാ വർഷവും മെയ്‌ 1 ലോക തൊഴിലാളികളുടെ പോരാട്ട ദിനമായ് ആചരിക്കാൻ തുടങ്ങിയത്.